ഇറാന്റെ കര്‍ശന മുന്നറിയിപ്പ്: തിരിച്ചടിയുടെ സമയവും സ്വഭാവവും സൈന്യം തീരുമാനിക്കും; ഇസ്രായേല്‍ ആക്രമണത്തില്‍ മര
ടെഹ്റാന്: ആണവ കേന്ദ്രങ്ങള്‍ക്കെതിരായ യു.എസ്. ആക്രമണത്തിന് കടുത്ത പ്രതികരണമുണ്ടാകുമെന്ന് ഇറാന് വ്യക്തമാക്കി. തിരിച്ചടിയുടെ സമയം, സ്വഭാവം, വ്യാപ്തി എന്നിവ ഇറാന് സൈന്യം തീരുമാനിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. യു.എസ്. സൈനിക താവളങ്ങള്‍ തിരിച്ചടിയുടെ ഭാഗമായേക്കുമെന്ന് സൂചന. ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 950 ആയി. 3,450 പേര്‍ക്ക് പരിക്കേറ്റതായി മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. മരിച്ചവരില്‍ 380 പേര് സാധാരണ പൗരന്മാരും 253 പേര് സുരക്ഷാ സേനാംഗങ്ങളുമാണ്. ഇറാന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 400 മരണം, 3,056 പരിക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. യു.എസ്. ആക്രമണത്തില്‍ ഫോര്‍ദോ ആണവ കേന്ദ്രത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ ഇപ്പോഴും വിലയിരുത്താനാകാതെ തുടരുകയാണ്. നത്താൻസ് ആണവ കേന്ദ്രത്തില്‍ ഗുരുതര നഷ്ടമുണ്ടായതായും ഉപഗ്രഹ ചിത്രങ്ങളില്‍ വലിയ ഗര്‍ത്തം കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. യു.എസ്. ആക്രമണങ്ങളെ ഉത്തരകൊറിയ അപലപിച്ചു. ഐക്യരാഷ്ട്ര ചട്ടക്കൂടിന്റെ ലംഘനമാണിതെന്നും ഇസ്രായേലിന്റെ 'വിവേകമില്ലാത്ത' നീക്കമാണ് മേഖലയില്‍ സംഘര്‍ഷത്തിന് വഴിവെച്ചതെന്നും ഉത്തരകൊറിയ വ്യക്തമാക്കി. “അമേരിക്ക കഴിഞ്ഞതിലുപരി വലിയ തിരിച്ചടിക്ക് തയ്യാറാകണം. സയണിസ്റ്റ് ശത്രു വലിയ കുറ്റം ചെയ്തു. അതിന് ശിക്ഷ കൊടുക്കുന്നു, ഇപ്പോഴത്തെ തന്നെ അതിനുള്ള തുടക്കമാണ്,” എന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി എക്സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറഞ്ഞു.